സ്വപ്നയെ കണ്ടെന്ന് വെളിപ്പെടുത്തി തിരുവനന്തപുരം പാലോട് നന്ദിയോട് സ്വദേശി. തിങ്കളാഴ്ച രാവിലെ സ്വപ്ന കാറില്‍ നന്ദിയോടു വഴി കടന്നുപോയെന്നും വഴി ചോദിച്ച് സംസാരിച്ചെന്നും നാട്ടുകാരന് പറഞ്ഞു. തമിഴ്നാട് ഭാഗത്തേക്ക് പോയ സ്വപ്നയുടെ കാറിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
അതേസമയം, തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചതെന്നുമാണ് ഒളിവിലിരുന്നുകൊണ്ടുള്ള സ്വപ്നയുടെ വിശദീകരണം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം; അനുമതി നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
എന്റെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോടും മന്ത്രിമാരുമായും ഇടപട്ടത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത്- ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക