ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്യും. മധ്യപ്രദേശിലെ റേവ ജില്ലയില്‍ 1590 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ച 750 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ സ്റ്റേഷനാണ് നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
പ്രതിഷേധങ്ങൾ കനക്കുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
റേവ അള്‍ട്രാ മെഗാ സോളാര്‍ എന്ന് പേരിട്ടിരിക്കുന്ന സൗരോര്‍ജ പദ്ധതി സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെയും മഹാരാഷ്ട്ര ഊര്‍ജ വികാസ് നിഗത്തിന്റെയും സംയുക്ത സംരംഭമായിട്ടാണ് നടപ്പാക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ സഹകരണം ഉണ്ടെങ്കില്‍ നേടാനാകുന്ന മികച്ച ഫലങ്ങളില്‍ ഒന്നായിരിക്കുമെന്ന് രേവ സോളാര്‍ പദ്ധതിയെന്ന് കേന്ദ്രം പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.
1500 ഏക്കര്‍ വിസ്തൃതിയുള്ള സോളാര്‍ പാര്‍ക്കിനുള്ളില്‍ 500 ഹെക്ടര്‍ സ്ഥലത്ത് 250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോര്‍ജ ഉല്‍പ്പാദന യൂണിറ്റുകള്‍ ഉള്‍ക്കൊളളുന്നതാണ് പദ്ധതി. പാര്‍ക്കിന്റെ വികസനത്തിനായി 138 കോടി രൂപയാണ് കേന്ദ്രം ധനസഹായം നല്‍കിയത്.
തുടക്കത്തില്‍ 100 ജിഗാവാട്ട് ഊര്‍ജ ഉത്പാദനത്തില്‍ നിന്ന് 2022 ഓടെ 175 ജിഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പാക്കാനാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക