കോണ്‍സുലേറ്റിലേക്ക് വന്ന ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രവറ്റ് സെക്രട്ടറി എം ശിവശങ്കറും പ്രതിയാകും. സ്വപ്നാ സുരേഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം ഉറപ്പിച്ച സാഹചര്യത്തിലാണ് ഇത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും എന്‍ ഐ എ അന്വേഷണത്തിന്റെ പരിധിയില്‍ വരും
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വപ്നാ സുരേഷുമായി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കും. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടതിനു പുറമേ, പ്രൈസ്വാട്ടര്ഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) ഇമൊബിലിറ്റി കണ്‍സല്‍റ്റന്‍സി കരാര്‍ ലഭിച്ചതിനെക്കുറിച്ചും അതില്‍ എം. ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വിശദീകരിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തീവ്രവാദമാണ്.
അതീവ ഗൗരവകരമായ ഈ കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുന്നതിന്റെ സൂചനയാണ്.
കോവിഡ് ബാധിച്ച് പൂന്തുറ സ്വദേശി മരിച്ചു; പൂന്തുറയിലെ പൊലീസുകാരനും കോവിഡ്
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ, കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ കസ്റ്റംസിന്റെ പ്രതിപ്പട്ടികയിലുള്ള പി.എസ്. സരിത് ആണ് ഒന്നാം പ്രതി, സ്വപ്ന പ്രഭാ സുരേഷ് രണ്ടാം പ്രതി, എറണാകുളം സ്വദേശി ഫസില്‍ ഫരീദ് മൂന്നാം പ്രതിയും തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.
സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്ത ശേഷം ശിവശങ്കറിനേയും കേസില്‍ പ്രതിയാക്കും. അങ്ങനെ വന്നാല്‍ ശിവശങ്കറിന് ജയിലില്‍ പോകേണ്ടി വരും. യുഎപിഎ കേസായതു കൊണ്ടു തന്നെ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടിയും വരും. എന്നാല്‍ സ്വപ്നയുടെ മൊഴിയാകും നിര്‍ണ്ണായകം. അതിനിടെ സ്വപ്നാ സുരേഷിനെ ഇനിയും കണ്ടെത്താനാവാത്തതും ആശങ്കയാണ്.
അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളം, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫിസ് തുടങ്ങി പലയിടത്തെയും സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടേക്കും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിയമസഭാ സെക്രട്ടേറിയറ്റിലേക്കും വരെ നീളാം.
പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍കോള്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് എന്‍ഐഎ ശേഖരിച്ചു. പ്രതികളായ സരിത്തും സ്വപ്നയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരില്‍നിന്നും മൊഴിയെടുക്കും. കള്ളക്കടത്തില്‍ പങ്കില്ലാത്തവര്‍ പോലും പ്രതികളുമായി അടുപ്പം സൂക്ഷിച്ചതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യലിനു വിധേയരാകേണ്ടിവരും. ഇതില്‍ പല ഉന്നതരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക