ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ റെക്കോർഡ് വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 2,30,370 കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു.
ഇതുവരെ 1,30,35,942 പേര്‍ക്ക് കോവിഡ് ബാധിച്ചു. മരണസംഖ്യയും ഉയരുകയാണ്. 571,571 പേരാണ് ഇതുവരെ മരിച്ചത്. 75,82,035 ആളുകൾ രോഗമുക്തി നേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 28,701 പുതിയ കേസുകള്‍, കോവിഡ് മരണം 23,174
അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് ഏറ്റവും കൂടുതല്‍ പടർന്നു പിടിച്ച അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,37,782 ആയി വര്‍ധിച്ചു.
ബ്രസീലില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 18,66,176 ആയി. 25,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 659 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 72,151 ആയി. 8 ലക്ഷത്തിന് മുകളില്‍ രോഗികളുള്ള ഇന്ത്യയാണ് കോവിഡ് കണക്കില്‍ മൂന്നാം സ്ഥാനത്തുള്ളത്.
റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍. റഷ്യയില്‍ രോഗികള്‍ 7.27 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,26,326 ആയി വര്‍ധിച്ചു. ചിലിയില്‍ 3,15,041 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയാണ് രോഗം വേഗത്തില്‍ പടരുന്ന മറ്റൊരു രാജ്യം. ഇവിടെ രോഗബാധിതരുടെ എണ്ണം 276,242 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക