സ്വര്‍ണക്കടത്ത് കേസിൽ മൂന്നുപേർ കൂടി കസ്റ്റംസിന്റെ കസ്റ്റഡിയിലായി. മൂവാറ്റുപുഴ സ്വദേശി ജലാൽ ഉൾപ്പെടെ മൂന്നു പേരാണു കസ്റ്റഡിയിലായത്. റമീസിൽനിന്നു സ്വർണം കൈപ്പറ്റിയവരാണ് ഇവര്‍. അതേസമയം കേസിലെ പ്രതി സന്ദീപ് നായരിൽനിന്നു പിടിച്ചെടുത്ത ബാഗുകൾ ഉച്ചയ്ക്ക് കോടതി പരിശോധിക്കും.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കൊഫെപോസ നിയമവും ചുമത്തും. കൂടുതൽ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് കള്ളക്കടത്ത് നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തുന്നത്. സ്വപ്ന സുരേഷ് നയതന്ത്ര ചാനൽ വഴി സ്വർണക്കടത്തു തുടങ്ങിയത് സെപ്റ്റംബറിലാണ്. 150 കിലോ സ്വർണം ഇങ്ങനെ കടത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് ഫ്ലാറ്റുള്ള അതേ സമുച്ചയത്തിൽ സ്വപ്നയുടെ ഭര്‍ത്താവിനും ഫ്ലാറ്റുള്ളതായി കസ്റ്റംസ് കണ്ടെത്തി. ആറു ദിവസത്തേക്കു വേണ്ടി ജൂൺ അവസാനമാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. വാടക റജിസ്റ്റർ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക