കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സരിത്തിന്റെ ഹ്യുണ്ടായ് ക്രെറ്റ കാര്‍ കസ്റ്റംസ് കസറ്റഡിയിലെടുത്തു. സരിത്തിന്റെ അച്ഛന് സദനകുമാറിന്റെ പേരിലാണ് വാഹനം. സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്.
സ്വര്‍ണക്കടത്തില്‍ അറ്റാഷെക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്നും സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകന് കേസരി കൃഷ്ണന് നായര്‍ വെളിപ്പെടുത്തി. സ്വര്‍ണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത്.
യു.എ.ഇ അറ്റാഷെയും സ്വപ്ന സുരേഷും ജൂണ്മാസത്തില് ടെലഫോണില്‍ സംസാരിച്ചത് 117 തവണ
ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി കോണ്‍സുലേറ്റില്‍ നിന്നും അറ്റാഷെയെ വിളിച്ചു വരുത്തി. താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയതെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയാണ് ചെയ്തെന്നും കേസരി കൃഷ്ണന് നായര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക