സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരിൽനിന്ന് പിടിച്ചെടുത്ത ബാഗിൽനിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. ദേശീയ അന്വേഷണ ഏജൻസി ജഡ്ജി കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിലാണ് ബാഗ് തുറന്നു പരിശോധിച്ചത്. ഇതിൽ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകൾ ഏറെയുണ്ടെന്നാണ് സൂചന.
പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പരിശോധനാ നടപടികൾ പൂർണമായി ക്യാമറയിൽ പകർത്തിയിരുന്നു. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടികൾ രാത്രി വൈകിയും തുടർന്നു.
അതിനിടെ കസ്റ്റംസ് ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ഒന്നാംപ്രതി സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എൻഐഎ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹൃദയ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലിൽ അതിനുള്ള അവസരം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക