കാലാകാലങ്ങളായി ബിജെപി കോട്ടയായ ഗുജറാത്ത് പിടിക്കാന്‍ പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനിടെയാണ് ഹർദിക്കിന്റെ പേരിലുള്ള ഒരു സ്ക്രീൻഷോട്ട് ചർച്ചയാകുന്നത്. മൂന്നില്‍ ഒന്ന് ഭൂരിപക്ഷത്തില്‍ ഗുജറാത്ത് കോണ്‍ഗ്രസ് പിടിക്കും എന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞതായാണ് പ്രചാരണം.
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായതിനു പിന്നാലെയാണ് ഹര്‍ദികിന്റെ പേരില്‍ ഒരു ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും എന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. ഈ ട്വീറ്റിലെ അബദ്ധമാണ് വലിയ ചർച്ചക്ക് വഴിവച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നന്ദി പറയുന്നു. ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനുളള പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടി തുടരും. ഗുജറാത്തിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും. എന്നതാണ് ട്വീറ്റ്.
https://twitter.com/HardikPatel_/status/1282240195077779456?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1282240195077779456%7Ctwgr%5E&ref_url=https%3A%2F%2Fmalayalam.oneindia.com%2Fnews%2Findia%2Ffact-check-tweet-about-congress-victory-in-gujarat-goes-viral-in-the-name-of-hardik-patel-254969.html
ട്വീറ്റ് ചർച്ചയായതോടെ രാഹുല്‍ ഗാന്ധിയാണോ ഹര്‍ദിക് പട്ടേലിനെ കണക്ക് പഠിപ്പിച്ചത് എന്ന പരിഹാസവുമായി നിരവധിപേർ രംഗത്തെത്തി. ട്വീറ്റ് വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയും വിമർശനങ്ങൾ വരികയും ചെയ്തതിന് പിറകെ ഹർദിക് പട്ടേല്‍ ട്വീറ്റിലെ മൂന്നിലൊന്ന് ഭൂരിപക്ഷം എന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിക്കും എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് ഭീഷണി; മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക