ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി തനിക്ക് വ്യക്തി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നടപടിക്കൊരുങ്ങുന്നത്. 2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്പീക്കര്‍ക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ. എന്‍ രാധാകൃഷ്ണൻ ഉന്നയിച്ചിരിക്കുന്ന ആരോപണം.
എന്നാൽ ആ ദിവസങ്ങളില്‍ താൻ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് എ. എന്‍ രാധാകൃഷ്ണന് മാപ്പ് പറയണമെന്നാണ് ആവശ്യം. നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ വൈരം മൂത്ത് തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് സ്പീക്കർ പറയുന്നു. അതേസമയം, സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ആരോപിച്ച് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. ആരോപണങ്ങള്‍ അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സ്പീക്കര്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക