മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ മുക്തകണ്ഠം പ്രശംസിച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ രംഗത്ത്. ഗാംഗുലിയ്ക്ക് കീഴില്‍ രണ്ട്- മൂന്നു വര്‍ഷം കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ടീമിലെ താരങ്ങളില്‍ എല്ലായ്പ്പോഴും വിശ്വാസമര്‍പ്പിച്ചിരുന്ന ക്യാപ്റ്റനായിരുന്നു ഗാംഗുലിയെന്നും എല്ലായ്പ്പോഴും അദ്ദേഹം അവര്‍ക്കു പിന്തുണ നല്കിയിരുന്നുവെന്നുവെന്നുമാണ് പാര്‍ഥീവ് പറയുന്നത്.
ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്ന കാലത്ത് വൈകീട്ട് മല്‍സരം കഴിഞ്ഞാല്‍ ഗാംഗുലി താരങ്ങളെ തന്റെ മുറിയിലേക്കു വിളിപ്പിക്കുമായിരുന്നു. ടീമിലെ ഓരോരുത്തരിലും താരങ്ങളില്‍ തനിക്കുള്ള ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഞാന്‍ നിങ്ങളുടെ പിന്നിലുണ്ടെന്നും ഒരു കാര്യത്തെക്കുറിച്ചോര്‍ത്തും ആശങ്ക വേണ്ടെന്നും ടീമില്‍ നിന്നും നിങ്ങളെ ഒഴിവാക്കില്ലെന്നും ഗാംഗുലി പറയുമായിരുന്നു. പാര്‍ഥീവ് ഓർമിക്കുന്നു.
ഗാംഗുലി നല്‍കിയിരുന്ന പിന്തുണയെക്കുറിച്ചുള്ള ഒരു പാട് സംഭവങ്ങള്‍ തനിക്കോര്‍മയുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനെ ഒരു സംഭവം മറക്കാന്‍ കഴിയില്ല. അഡ്ലെയ്ഡില് നടന്ന ടെസ്റ്റില്‍ ഒരു സ്റ്റംപിങ് താന്‍ നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ മല്‍സരത്തില്‍ നമ്മള് ജയിച്ചു. പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകള്‍ക്കായി ഞങ്ങള്‍ മെല്‍ബണിലും സിഡ്നിയിലുമെത്തി.
നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് അന്നു ഗാംഗുലി എന്നോടു പറഞ്ഞു. വൈകീട്ട് ചായ കുടിക്കുമ്പോള്‍ ബിസ്ക്റ്റ് വിതരണം ചെയ്യാന്‍ ബോക്സുമായി ഞങ്ങള്‍ക്കിടയിലൂടെ ചുറ്റിക്കറങ്ങിയിരുന്ന ദാദയെ ഇപ്പോഴും ഓര്‍മയുണ്ട്. പാര്‍ഥീവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക