കൊവിഡ് രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുകയാണ്. അതിനിടെ ഈ മഹാമാരിയെ വരുതിയിലാക്കാനുള്ള വാക്സിന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. വാക്സിന് പരീക്ഷണങ്ങള്‍ നിലവില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
അതേസമയം,വാക്സിന് എപ്പോള്‍ വിപണിയില്‍ എത്തുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഈ ഒരു സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കി
90 ശതമാനം ജനങ്ങള്‍ കൈ കൃത്യമായി കഴുകുകയും 25 ശതമാനമെങ്കിലും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ വലിയൊരു രോഗപകര്‍ച്ച വരുത്താന്‍ ഈ വൈറസിന് സാധിക്കില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നെതര്‍ലന്‍ഡിലെ ജനങ്ങളുടെ സമ്പര്‍ക്ക നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠന മോഡല്‍ തയാറാക്കിയത്.
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 30 ശതമാനം പേരിൽ പകുതിയോളവും പ്രായാധിക്യമുളളവരായിരുന്നു. ഇവരാണ് ഗുരുതരാവസ്ഥയിലായത്. ഒന്നര ലക്ഷത്തോളം പേരെ ചികിത്സിക്കാൻ സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാണ്. വെന്റിലേറ്റർ സൗകര്യമുളള അയ്യായിരത്തോളം ഐ.സി.യു കിടക്കകളുമുണ്ട്. രോഗികൾ കൂടിയാലും ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതാണ് പ്രധാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക