ജെഎന്‍യു വിദ്യാർഥി ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൗരത്വ നിയമ ഭേഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിലാണ് ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തിൽ ഷര്‍ജില്‍ ഇമാം പ്രവർത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കേരളത്തില്‍ തീവ്രവാദ സംഘടനയായ ഐ.എസ് സാന്നിധ്യം കാര്യമായുണ്ടെന്ന് ഐക്യരാഷ്ട്ര സഭ
കോവിഡ് ബാധിതനായ ഷര്‍ജില്‍ ഇമാം നിലവില്‍ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന് ബാഗില്‍ വച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷര്‍ജിലിന് എതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റില്‍ ആയ ഷര്‍ജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജില്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കോണ്‍ഗ്രസ് ദേശീയ വക്താവായി മലയാളിയായ ഡോ. ഷമ മുഹമ്മദ്
ബിഹാറില്‍ വച്ചാണ് ഷര്‍ജില്‍ ഇമാം പോലീസിൽ കീഴടങ്ങിയത്. ജനുവരിയിൽ അറസ്റ്റിൽ ആയ ഷർജീലിന് എതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക