കോട്ടയത്ത് കൊവിഡ് രോഗിയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ചവരോട് സംസാരിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബി.ജെ.പി കൗണ്‍സിലര്‍.
തന്റെ വീട്ടിലാണെങ്കില്‍ മൃതദേഹം സംസ്ക്കരിക്കുമോയെന്നും തന്റെ വീട്ടില്‍ കൊണ്ടുപോടോ’ എന്നു പറഞ്ഞായിരുന്നു ബി.ജെ.പി കൗണ്‍സിലറായ ഹരികുമാറിന്റെ ആക്രോശം.
ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ശനിയാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചത്. ഇയാള്‍ക്ക് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക