കാര്‍ഗില്‍ വിജയ ദിവസത്തില്‍ പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അവർ പിന്നില്‍നിന്ന് കുത്തിയതായി മൻ കി ബാത്തിൽ പ്രധാനമന്ത്രി പഞ്ഞു. ഒരു കാരണവുമില്ലാതെ എല്ലാവരോടും ശത്രുത പുലർത്തുന്നതു ദുഷ്ടന്മാരുടെ സ്വഭാവമാണെന്നാണ് പറയപ്പെടുന്നത്.
അത്തരം ശീലമുള്ളവർ തങ്ങളോടു നല്ലതു ചെയ്യുന്നവരെപ്പോലും ശത്രുക്കളായി കാണുന്നു. അതുകൊണ്ടാണ് സൗഹൃദ ശ്രമങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ ഇന്ത്യയെ പിന്നിൽനിന്ന് കുത്തിയത്. ഇന്ത്യയുടെ ധീരസൈനികരുടെ ശക്തിക്ക് ലോകം സാക്ഷ്യം വഹിച്ചു. നമ്മുടെ സായുധ സേനയുടെ ധൈര്യത്തിന് നന്ദി. ഇന്ത്യ കാർഗിലിൽ വലിയ ശക്തി കാണിച്ചതായും പ്രധാനമന്ത്രി അനുസ്മരിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ടിക്–ടോക് താരത്തെ അറസ്റ്റ് ചെയ്തു
രാജ്യത്തെ കോവിഡ് ഭീതി ശമിച്ചിട്ടില്ലെന്നും പലയിടത്തും അതിവേഗം പടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ രോഗമുക്തി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്കു കഴിഞ്ഞു. പക്ഷേ കൊറോണ വൈറസിന്റെ ഭീഷണി അവസാനിച്ചിട്ടില്ല.
നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. കൊറോണ വൈറസ് തുടക്കം തൊട്ടു തന്നെ അപകടകരമായിരുന്നു. കോവിഡ് പ്രതിരോധത്തെ മറ്റൊരു യുദ്ധമായി കാണണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കഷ്ടപ്പാട് ഒാര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക