കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നത് കൃത്യമായ പ്രോട്ടോകോള്‍ പാലിച്ചാണ്. കൊവിഡ് കാരണം മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ രോഗം പകരുമോ എന്നാണ് ചിലരുടെ ആശങ്ക.
‘രോഗം പകരുന്ന ശരീരസ്രവങ്ങളിലെ കണങ്ങളിലൂടെയാണ്. യുക്തിയ്ക്ക് നിരക്കാത്തതാണ് മറിച്ചുള്ള ആശങ്കകള്‍’, മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ത്ഥത്തിലുള്ള പ്രശ്നം ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടമാണ്. അവിടെ കൂടുന്നവരില്‍ രോഗവ്യാപനമുണ്ടാകും.
ഇത് സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു. അക്കാര്യമാണ് നാം ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റിദ്ധാരണയുടെ പുറത്ത് കൂട്ടംകൂടുകയല്ല വേണ്ടത്.
അതിന് നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക