രാജ്യത്തെ തന്നെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ജോ ബൈഡന് പറഞ്ഞു.
ജനങ്ങളെ ഇത്തരത്തില്‍ പല ചേരികളായി തിരിക്കുന്നത് രാജ്യത്തെ തന്നെ ഭിന്നിപ്പിക്കാനിടവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വീസ് എംപ്ലോയീസ് ഇന്റര്‍നാഷണല്‍ യൂണിയന്റെ വെര്‍ച്വല്‍ മീറ്റിംഗിലാണ് ട്രംപിനെതിരെയുള്ള ബൈഡന്റെ രൂക്ഷ വിമര്‍ശനം. കോവിഡ് വൈറസിന്റെ പേരില്‍ ഏഷ്യന്‍ രാജ്യങ്ങളെ ട്രംപ് നിരന്തരം വേട്ടയാടുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതിന് മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.
രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കോവിഡ് വൈറസിനെ ട്രംപ് ‘ചൈന വൈറസ്’ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഇതുവരെ ഒരു പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്ത കാര്യമാണ്. ജനങ്ങളെ പോലും പരസ്പരം വേർതിരിക്കുന്നത് ഒരു ഭരണാധികാരിക്ക് ഒരിക്കലും ചേർന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക