സ്വാശ്രയ കോളജുകള്‍ക്കു സ്വയംഭരണ പദവി നല്കാന് അനുമതി നല്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ രംഗത്ത്. ഇടതുപക്ഷ മുന്നണി അംഗീകരിക്കാത്ത ആശയത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അനുമതി നല്‍കാനുണ്ടായ സാഹചര്യം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരിട്ട് വിശദീകരിക്കണമെന്നും എസ്എഫ്ഐ അഭിപ്രായപ്പെട്ടു.
ഇത്തരം നടപടി ഏത് തലത്തില്‍ നിന്നുണ്ടായാലും, എസ്എഫ്ഐ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളിലേക്ക് നീങ്ങും എന്നും, മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ദിവസം മൂന്നു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്ക് യുജിസി സ്വയംഭരണ പദവി നല്‍കിയിരുന്നു. ഇതിനു പുറമെ വീണ്ടും നാലു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ക്കും 12 എയ്ഡഡ് കോളജുകള്‍ക്കും സ്വയംഭരണ പദവിക്ക് എന്‍ഒസി നല്‍കാനായിരുന്നു സർക്കാരിന്റെ നീക്കം.
കോട്ടയം മെഡി.കോളജില്‍ അഞ്ചു ഗര്ഭിണികള്ക്കുകൂടി കോവിഡ്; ഗൈനക്കോളജി ഒ.പി അടച്ചു
എന്നാൽ, ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ മുന്നോട്ടു വന്നിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സ്വയം ഭരണപദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് എസ്എഫ്ഐ നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക