ജയ്പുര്‍: നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ അപേക്ഷ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാം തവണയും നിരസിച്ചു. സംസ്ഥാന പാര്‍ലമെന്ററി കാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു.
വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ഗെഹ്ലോത് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നല്കിയ നിര്‍ദേശം ഗവര്‍ണര്‍ തള്ളിയിരുന്നു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെഹ്ലോത് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണ നടത്തിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിയ ഗവര്‍ണര്‍ നിയമസഭ വിളിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പ്രതികരിച്ചിരുന്നു. തിയതിയോ കാരണമോ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ അപേക്ഷ കല്‍രാജ് മിശ്ര തള്ളിയത്.
ഇതിനിടെ സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന് ഹൈക്കോടതി ഉത്തരവിനെതിരെ സ്പീക്കര്‍ സി.പി.ജോഷി യുടെ ഹര്‍ജിയിൽ ഇ ന്ന് സുപ്രീംകോടതി വീണ്ടും വാദംകേള്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക