തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രമെന്നും ഇന്ന് (28 ജൂലൈ) അര്‍ദ്ധരാത്രി മുതല്‍ ഉത്തരവ് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
അതേസമയം ലോക്ക് ഡൗണ്‍ തുടരുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമെത്തിയത് രാത്രി വൈകി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യം ആലോചിക്കാന്‍ സമയമുണ്ടായിരുന്നിട്ടും രാത്രി 11.30 ഓടെയാണ് ഉത്തരവ് ഇറങ്ങിയത്.
ശക്തമായ മഴയ്ക്ക് സാധ്യത, തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 29ന് ഓറഞ്ച് അലേര്‍ട്ട്
മൂന്ന് ആഴ്ചയായി തുടരുന്ന ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കും ഇരുട്ടടിയായി തീരുമാനം. കൊവിഡ് സമ്പര്‍ക്ക രോഗികള്‍ കൂടിയപ്പോള്‍ കഴിഞ്ഞ ആറ് മുതലാണ് നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ നിയന്ത്രണം 13 മുതല്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. തീരദേശം ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ 20 മുതല്‍ 28 അര്‍ദ്ധരാത്രി വരെ നിയന്ത്രണം നീട്ടുകയായിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ സംബന്ധിച്ച് പുതുക്കിയ നിർദ്ദേശങ്ങൾ
1. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.
2. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം.
3. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്നുള്ള ഭക്ഷണം കഴിക്കൽ പാടില്ല.
4. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.
5. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും.
6. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം.
7. വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം.
മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല.
8. കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം.
9. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.
10. സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.
മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുന്നതായിരിക്കും.
https://www.facebook.com/collectortvpm/posts/2608853079430217?__cft__[0]=AZXi-8R1ZMc8dJOoTwOWh1cdQXHJglKnsdKKFcKUtPty7wLnCJYQZAnRSjt5HTh9DbXq55ou-KgufSE1Gh-pbRoWqAz8gWOYOXXT7MyDUkSG9ztk3aM_wZWqz69rTp2J7d8FDDwPBSsXxqbeNJuBXKn7-HBk4Rre50IH_oMjQSSEmg&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക