മുംബൈ: മഹാരാഷ്ട്രയിലെ മലയാളികളായ കോവിഡ് ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയുള്ള മഹാരാഷ്ട്ര മലയാളി ഹെല്പ് ഡെസ്കിന്റെ നേതൃത്വത്തില്‍ മുംബൈയിലെ നമ്പര്‍ വണ്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയായ സെവന്ഹില്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1510 പി.പി.ഇ കിറ്റുകള്‍ നല്കി. ചൊവ്വാഴ്ച അന്ധേരി സെവന്‍ഹില്‍സ് ആശുപത്രിയിലെത്തിയാണ് മഹാരാഷ്ട്ര മലയാളി ഹെല്പ് ഡെസ്ക് പ്രതിനിധികള്‍ സര്‍ട്ടിഫൈഡ് പിപിഇ കിറ്റുകള്‍ ആശുപത്രി ഡീന്‍ ഡോ. ബാലകൃഷ്ണ അഡ്സൂളിന് കൈമാറിയത്. ഇവിടുത്തെ നഴ്സുമാര്‍ക്കായി 450 കുടകള്‍ നേരത്തേ മഹാരാഷ്ട്ര മലയാളീ ഹെല്പ് ഡെസ്കിന്റെ വസായ് – വിരാര്‍ ഹെല്പ് ഡെസ്ക് പ്രതിനിധികള്‍ കൈമാറിയിരുന്നു.
റിയൽ ന്യൂസ് കേരളയുടെ 24×7 ലൈവ് ചാനൽ പരീക്ഷണ സംപ്രേഷണം ആരംഭിച്ചു
തുടര്‍ന്ന് ആശുപത്രി അധികൃതരാണ് കിറ്റുകളുടെ അഭാവം ഹെല്പ് ഡെസ്ക് പ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതിനായി ഔദ്യോഗിക കത്തും നല്കി. ആയിരം കിറ്റുകള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനം മികച്ച പ്രതികരണമാണുണ്ടാക്കിയത്. 1510 കിറ്റുകള്‍ക്കുള്ള പണം ലഭിച്ചു. ഇതു മുഴുവന്‍ സെവന്ഹില്സിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ബസീന് കേരള സമാജം, ഖോപോളി കേരള കള്‍്ച്ചറല്‍ സെന്റര്‍, വസായി ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, കേരള സമാജം വസായി ഈസ്റ്റ്, ശ്രീ അയ്യപ്പസേവാ സമിതി വസായി തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചത്.
മഹാരാഷ്ട്ര മലയാളി ഹെല്പ് ഡെസ്കിന്റെ ശുപാര്‍ശയില്‍ ഏതാണ്ട് 140 ഓളം മലയാളികള്‍ക്കാണ് ഇതുവരെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. ഇതുവരെ കുറഞ്ഞത് രണ്ടരക്കോടി രൂപയ്ക്കു മേല്‍ ആശുപത്രി ബില്‍ ഒരു മലയാളി കമ്യൂണിറ്റിക്കു മൊത്തമായി ലാഭിക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ 52 ദിവസമായി പ്രവര്‍ത്തനം തുടരുന്ന മഹാരാഷ്ട്ര മലയാളി ഹെല്പ് ഡെസ്ക് (എം.എം.എച്ച്.ഡി) ഏതുവരെ 700 ല്‍ പരം രോഗികള്‍ക്കാണ് ആശുപത്രി പ്രവേശനം സാധ്യമാക്കി നല്‍കിയത്. ഇതുകൂടാതെ രോഗികളുടെ കൗണ്‍സലിങ്, അവരുടെ കുടുംബാംഗങ്ങളുടെ കൗണ്‍സലിങ് തുടങ്ങിയ കാര്യങ്ങളിലും ഹെല്പ് ഡെസ്കിന്റെ സജീവ ഇടപെലുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും അടക്കം നിരവധി പേര്‍ക്ക് ഇതിനകം സഹായം എത്തിക്കാന്‍ കഴിഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ എം.എം.എച്ച്ഡി വോളണ്ടിയര്‍മാര്‍ അവരുടെ മികച്ച സേവനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക