വസതി ഒഴിയാൻ നിർദേശിച്ച സമയത്തിന് മുൻപുതന്നെ ഒഴിഞ്ഞു നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാരാണ് ഡല്‍ഹി ലോധി എസ്റ്റേറ്റിലെ സര്‍ക്കാര്‍ വസതിയൊഴിഞ്ഞു കൊടുക്കണമെന്ന് പ്രിയങ്കഗാന്ധിയോട് ആവശ്യപ്പെട്ടത്. വിവാഹശേഷം പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ഇവിടേക്കാണ് താമസം മാറിയത്. പ്രിയങ്കയുടെ രണ്ട് മക്കളും ജനിച്ചത് ഇവിടെയാണ്. ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ജൂലൈ ഒന്നാം തീയതിയാണ് നഗരവികസനമന്ത്രാലയം പ്രിയങ്കാഗാന്ധിയോട് ഈ വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തിനിടെ സ്ഥലം മാറ്റിയത് രാജ്യാന്തര പുരസ്കാരം നേടിയ മികച്ച ഉദ്യോഗസ്ഥനെ
ഓഗസ്റ്റ് ഒന്നാം തീയതിക്കകം ഒഴിയണം എന്നായിരുന്നു ആവശ്യം. ഈ വസതിയിലേക്ക് പുതിയതായി താമസം മാറിയെത്തുന്നത് ബിജെപി എംപി അനില്‍ ബലൂനിയാണ്. ബലൂനിയ്ക്ക് എല്ലാ ആശംസകളും ട്വിറ്ററിലൂടെ നേര്‍ന്ന പ്രിയങ്കാഗാന്ധി, ഒരു ദിവസം തന്റെ പുതിയ വീട്ടിലേക്ക് ചായ കുടിക്കാന്‍ വരണമെന്നും ക്ഷണിച്ചിരുന്നു.. ഗുരുഗ്രാമിലെ താല്‍ക്കാലിക ഫ്ളാറ്റിലേക്കാണ് പ്രിയങ്കയും കുടുംബവും താമസം മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക