കോഴിക്കോട്ടുകാരന് നവാസ് വള്ളികുന്ന് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷര്‍ക്ക് സുപരിചിതനായത്. പിന്നീട് തമാശയിലെ പ്യൂണ്‍ റഹീമിലൂടെ മലയാള സിനിമ പ്രേക്ഷരുടെ മനസ്സില്‍ കസേരയിട്ടിരുന്നുവെന്ന് വേണം പറയാന്‍. സാധാരണക്കാരനില്‍ നിന്ന് ഇന്നത്തെ നടനിലേക്ക് അദ്ദേഹത്തെ എത്തിച്ചത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും പരിശ്രമവുമാണ്.തന്റെ വിശേഷങ്ങള്ങ്കുവെയ്ക്കുകയാണ് അദ്ദേഹം.
സുന്ദരി പെണ്ണാണ്’; അനാർക്കലിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ
: എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. വേറൊരു സ്വപ്നലോകത്താണ് ഞാനിപ്പോള്‍. സുഡാനിയിലൂടെയായിരുന്നു ആ സ്വപ്നതുല്യമായ തുടക്കം. ഈ ലോക്ഡൗണ്‍ സമയത്ത് സൂഫിയും സുജാതയും, കപ്പേള എന്നീ രണ്ടു ചിത്രങ്ങള്‍ ഇറങ്ങി. സത്യത്തില്‍ ഇങ്ങനെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഇറങ്ങുമ്പോള്‍ ആദ്യം പേടിയുണ്ടായിരുന്നു. സിനിമ തിയ്യറ്ററില്‍ ഇറങ്ങി ആളുകള്‍ കണ്ട് ഇഷ്ടപ്പെട്ട ശേഷമാണല്ലോ നമ്മളെ അടുത്ത പടത്തിലേക്ക് വിളിക്കുന്നത്. ഇത് ഇപ്പോള്‍ അളുകള്‍ കാണുമോ കഥാപാത്രം ശ്രദ്ധിക്കപ്പെടുമോ എന്നൊക്കെയായിരുന്നു ആധി. പക്ഷേ ദൈവാനുഗ്രഹത്താല്‍ എല്ലാം നല്ല രീതിയില്‍ നടന്നു. ഒരുപാട് ആളുകള്‍ ചിത്രത്തിലെ അഭിനയം കണ്ട് നല്ലതാണെന്ന് വിളിച്ച് പറഞ്ഞിരുന്നു അതൊക്കെ സന്തോഷം നല്കുന്ന കാര്യമാണ്. ആളുകള്‍ നമ്മളെ കാണുന്നുണ്ട് മലയാള സിനിമയിലെ ഒരു നടനാണ് എന്ന് മനസിലാക്കുന്നുണ്ട് അതുകൊണ്ട് വളരെയധികം ഹാപ്പിയാണിപ്പോള്‍.
സിനിമയില്‍ വരുന്നതിന് മുന്‍പ് പെയിന്റിങ്ങ് ജോലിയായിരുന്നു. ചെറിയ രീതിയില്‍ മിമിക്രി പരിപാടികളില്‍ പങ്കെടുത്തിരുന്നു. പിന്നീടാണ് ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ എത്തുന്നത് അതില്‍ ജനപ്രിയ നടനുള്ള സമ്മാനമൊക്കെ ലഭിച്ചിരുന്നു. അവിടെ നിന്നാണ് സക്കരിയ സിനിമയിലേക്ക് വിളിക്കുന്നത്. അതിന് മുന്‍പ് കോഴിക്കോടുള്ള ഹരിദാസ് സാറിന്റെ തേനീച്ചയും പീരങ്കിപടയും എന്ന ചിത്രം ചെയ്തിരുന്നു. അതാണ് ആദ്യം ഷൂട്ട് നടന്നത് എന്നാല്‍ റിലീസായത് സുഡാനി ഫ്രം നൈജീരിയയായിരുന്നു.
ആംബുലൻസിൽ വെച്ച് മെറിൻ പറഞ്ഞ വാക്കുകൾ മരണമൊഴി; കൊലയാളി ഭർത്താവെന്നു പോലീസിനോട് പറഞ്ഞ് ശ്വാസം നിലച്ചു
സിനിമയില്‍ വരുന്നതിന് മുന്‍പ് അവാര്‍ഡ്ദാന ചടങ്ങുകളൊക്കെ കാണുമ്പോള്‍ പടച്ചോനെ എനിക്ക് ഇങ്ങനെ വാങ്ങാന്‍ പറ്റുമോ, ഞാന്‍ ഇങ്ങനെയൊക്കെ ആവുമോ എന്നെല്ലാം വിചാരിച്ചിരുന്നു. സുഡാനിക്കും തമാശയ്ക്കും അവാര്‍ഡ് നോമിനേഷനില്‍ എന്റെ പേരൊക്കെ ഉണ്ടായിരുന്നു. അത് തന്നെ വലിയ സന്തോഷം. എല്ലാവരും നവാസ് എന്നൊരു നടന് ഇവിടെയുണ്ടെന്ന് തിരിച്ചറിയുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം.
സിനിമയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു എനിക്കാണെങ്കില്‍ അത് ഒരു നിലയ്ക്കും സാധിക്കുന്നുമില്ല. സിനിമാമോഹം മനസില്‍ വെച്ച് പണി കളഞ്ഞാല്‍ വീട്ടിലെ അവസ്ഥ പരിതാപകരമായിരിക്കും. പണിക്കും പോകണം, ലൊക്കേഷനിലും പോകണം അങ്ങനെത്തെ അവസ്ഥയായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് എനിക്ക് സിനിമയില്‍ ഈ മാറ്റം വന്നത്. ഇപ്പോള്‍ സ്വന്തമായി വീടു വെച്ചു, വണ്ടി വാങ്ങി. എല്ലാം സിനിമ തന്നതാണ്. സിനിമയില്‍ ഇങ്ങനെ നന്നായി പോകണമെന്നാണ് ആഗ്രഹം.
സുഡാനി തന്ന ഭാഗ്യം
സുഡാനി ഇറങ്ങിയ സമയത്ത് ഇത്തരത്തില്‍ പ്രേക്ഷകരുടെ സ്നേഹം ലഭിക്കുമെന്നോ അവരെന്നെ അംഗീകരിക്കുമെന്നോ കരുതിയിരുന്നില്ല. പക്ഷേ സിനിമയില്‍ വരണമെന്നും മലയാള സിനിമയില്‍ ഭാഗമാകണമെന്നും അതിയായ അഗ്രഹമുണ്ടായിരുന്നു ആ ആഗ്രഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. സക്കരിയയോട് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. അദ്ദേഹം തന്ന അവസരമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.
സ്ക്കൂളില്‍ ജയിച്ചോ തോറ്റോന്ന് അറിയാന്‍ പോവുമല്ലോ. ജയിച്ചാലും ഉറപ്പു വരുത്താന്‍ നമ്മള് ബോര്‍ഡില്‍ വീണ്ടും വീണ്ടും നോക്കില്ലേ അതായിരുന്നു എന്റെ അവസ്ഥ. സ്ക്രീനില്‍ നോക്കിയിട്ട് എനിക്കൊരു പിടിപാട് കിട്ടുന്നില്ല. എന്താ പടച്ചോനെ ഈ കാണുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ മുന്നില്‍ ഇങ്ങനെ തെളിഞ്ഞ് നിൽക്കുന്നത് എന്ന ഫീലായിരുന്നു. ആ സമയത്ത് റിയാലിറ്റി ഷോയില്‍ വന്ന് കുറച്ച് പേരൊക്കെ എന്നെ മനസിലാക്കിത്തുടങ്ങിയിരുന്നു. അപ്പോള്‍ അടുത്തിരിക്കുന്നവര്‍ ‘ എടാ ഇത് നമ്മുടെ സ്ക്കിറ്റൊക്കെ ചെയ്യുന്ന ചങ്ങാതിയല്ലേ എന്നൊക്കെ പറയുന്നു. അതൊക്കെ വല്ലാണ്ട് ത്രില്ലടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.
നായക മോഹം
എനിക്ക് നായകനാവാന്‍ ആഗ്രഹമുണ്ട്. ഒരു നാള് നായകനായി ഒരു സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നായകനായിട്ട് രണ്ട് ഓഫറുകള്‍ വന്നിരുന്നു പക്ഷേ അത് ഞാന്‍ സ്നേഹത്തോടെ നിരസിക്കുകയായിരുന്നു. കാരണം ഒരു ക്യാമറ വെച്ചാല്‍ അതില്‍ ഞാന്‍ പെട്ടിട്ടുണ്ടോയെന്ന് പോലും എനിക്ക് ഇപ്പോള്‍ അറിയില്ല. ഒരുപാട് പഠിക്കാനുണ്ട് എനിക്ക്. അഭിനയത്തെ കുറിച്ചും സിനിമയെ കുറിച്ചും എനിക്ക് നന്നായി മനസിലാക്കണം. പെട്ടെന്ന് അങ്ങനെ ഒരോ അബദ്ധങ്ങള്‍ ചെയത് എന്തിനാണ് മലയാള സിനിമയില്‍ നിന്ന് ഔട്ടാകുന്നത് മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവണമെന്ന് തന്നെയാണ് അടിസ്ഥാനപരമായുള്ള ആഗ്രഹം. ഒരു നാള് ഞാനും നായകനാവും അത് തന്നെയാണ് പ്രതീക്ഷ. പ്രതീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നത്.
സൂഫിയും സുജാതയും
ചിത്രത്തിലെ സംവിധായകന് വഴിയാണ് ഇതിലേക്കെത്തുന്നത്. അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. വലിയൊരു പ്രൊഡക്ഷന്‍ ടീമിലേക്ക് എത്തിപ്പെട്ടതിന്റെ സന്തോഷമുണ്ട്.
സൂഫിയിലെ കഥാപാത്രം അധികമില്ലെങ്കിലും എനിക്ക് പ്രിയപ്പെട്ടതാണ്. ഇതിലെ കഥ കേട്ടപ്പോള്‍ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാനിഷ്ടപ്പെടുന്ന ജയസൂര്യ, അതിഥി റാവു അങ്ങനെ കുറേ പേരെയാക്കെ ആദ്യമായിട്ടാണ് കാണുന്നത്. സിദ്ദിഖ് ഇക്കാന്റെ കൂടെ ഒരു കോമ്പിനേഷന്‍ ചെയ്യാന്‍ സാധിച്ചു. അങ്ങനെ വളരെയധികം സന്തോഷം നല്കിയ സിനിമായാണ് സൂഫിയും സുജാതയും. വലിയൊരു പടത്തിന്റെ ചെറിയൊരു ഭാഗമാവാണ് സാധിച്ചത് തന്നെ ഭാഗ്യമാണ്
തമാശ
സുഡാനി ഫ്രം നൈജീരയില്‍ നല്ല കഥാപാത്രമാണ് ചെയതതെങ്കിലും ഒരു ബ്രേക്ക് തന്നത് തമാശയിലെ കഥാപാത്രമായിരുന്നു. സിനിമ കണ്ട് നിരവധി പേര് വിളിച്ചിരുന്നു. സുഡാനി കഴിഞ്ഞ് എനിക്കിനി സിനിമ കിട്ടുമോയെന്ന് ടെന്‍ഷന്‍ അടിച്ചിരിക്കുന്ന സമയമായിരുന്നു. സമീര്‍ താഹിര്‍ സാറായിരുന്നു ആദ്യം വിളിച്ചിരുന്നു. പിന്നീട് സംവിധായകന് അഷറഫ് ഇക്കയാണ് വിളിക്കുന്നത്. ഇക്ക കഥ പറഞ്ഞപ്പോള്‍ എന്നെ കൊണ്ട് ഇത് പറ്റുമോ ഇക്ക എന്നായിരുന്നു ഞാന്‍ അങ്ങോട്ട് ചോദിച്ചത്. അന്ന് ഇക്ക തന്ന ധൈര്യത്തിലാണ് തമാശ സംഭവിക്കുന്നത്.
പ്രേംനസീറിനോടുള്ള ഇഷ്ടം
സിനിമയില്‍ ഒരുപാട് പേരോട് എനിക്ക് വളരെയധികം ആരാധനയുണ്ട്. പ്രേംനസീറിന്റെ അഭിനയം കണ്ട് ഹരം കയറിയാണ് ഞാൻ സിനിമയെ സ്നേഹിച്ചു തുടങ്ങിയത്. ഹിന്ദിയിലെ നവാസുദ്ദിന്‍ സിദ്ദിഖിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അഭിനയം വിസ്മയിപ്പിക്കുന്നതാണ്. പിന്നെ ഫഹദ് ഫാസില്‍ അങ്ങനെ നല്ല നടന്മാരുടെ അഭിനയമെല്ലാം നോക്കാറുണ്ട്.
മലയാള സിനിമ തന്നത് സ്നേഹം മാത്രം
തുടക്കകാര്‍ക്ക് പിടിച്ചുനില്ക്കാന് നല്ല ബുദ്ധിമുട്ടാണെന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് എന്നാല്‍ എനിക്ക് അത്തരത്തിലൊരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല. ചില്ലപ്പോള്‍ എനിക്ക് കിട്ടിയ ടീമുകള്‍ കാരണമാവാം. എന്നാട് എല്ലാവര്ക്കും നല്ല സ്നേഹമായിരുന്നു പുതിയ ആളെന്ന രീതിയില്‍ എനിക്ക് നല്ല പരിഗണനയാണ് ലഭിച്ചത്. ഭക്ഷണമാവട്ടെ, താമസമാവട്ടെ പൈസയാവട്ടെ ഒന്നിലും എന്നെ താഴ്ത്തികെട്ടിയതായി എനിക്ക് തോന്നിയിട്ടില്ല.
കോഴിക്കോടന്‍ ഭാഷ
കോഴിക്കോട് സ്വദേശമായതിനാല് കിട്ടിയ കഥാപാത്രങ്ങളില്‍ ഏറിയ പങ്കും ഈ ഭാഷ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലഭിച്ച ചില സിനിമകളില്‍ വേറെ ഭാഷകളില്‍ അഭിനയിക്കാന്‍ പറ്റിയിട്ടുണ്ട്. ചിലര്‍ എന്നെ കാണുമ്പോള്‍ പറയും ശൈലി മാറ്റി പിടിക്കാന്‍. ഡയറക്ടര്‍ നമ്മളോട് പറയുന്നതല്ലേ ചെയ്യാന്‍ പറ്റൂ. എന്നാലും എന്നാല്‍ കഴിയുന്ന വിധം ഒരോ സിനിമയിലും അഭിനയം മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ഞാന്‍ പഴയ നവാസ് തന്നെയാണ്
എത്ര വലിയ നടനായാലും വീട്ടുകാരോടും നാട്ടുകാരോടും പഴയ നവാസായിട്ട് ഇരിക്കാനാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കുറച്ച് സിനിമ ചെയ്തപ്പോള്‍ ആളുകള്‍ എന്നോട് പെരുമാറുന്നത് മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ പരമാവധി ഫ്രണ്ട്ലിയായിട്ടാണ് നില്‍ക്കുന്നത്. നമ്മള് അങ്ങനെ ജാഡ കാണിച്ച് നില്‍ക്കുന്നത് ശരിയല്ല ഞാന്‍ പഴയ നവാസ് തന്നെയാണ്.
സ്റ്റേജ് പരിപാടികളോട് ഇന്നും ഇഷ്ടം
സിനിമയില്‍ തിരക്കായതിന് ശേഷം സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തി മാത്രമേ സ്റ്റേജ് പരിപാടികള്‍ എടുക്കാറുള്ളു. അതിന് കാരണവുമുണ്ട് ഒരിക്കല്‍ ഒരു സ്റ്റേജ് പ്രോഗ്രാം എല്ലാ സെറ്റായി നില്ക്കുമ്പോള് പിറ്റേന്ന് വളരെ അത്യാവശ്യമായ ഷൂട്ട് വന്നു. രണ്ടും ഒഴിവാക്കാന്‍ പറ്റാത്തവയായിരുന്നു.അന്ന് മലപ്പുറത്തേക്ക് പോയി പരിപാടി തീര്‍ത്ത് അന്ന് തന്നെ എറണാകുളത്തേക്ക് തിരിച്ചു. വളരെയധികം ടെന്‍ഷനടിച്ച ദിവസമായിരുന്നു.
നമുക്ക് എങ്ങാനും എത്തിച്ചേരാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ക്കും വിഷമം നമുക്കും വിഷമം എന്തിനാണ് വെറുതെ അതു കൊണ്ടാണ് ഈ ഗ്യാപ്പ്. സ്റ്റേജ് ഷോകള്‍ എനിക്കിന്നും വളരെയിഷ്ടമാണ്. അതാണല്ലോ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക