തിരുവനന്തപുരം : ചെറുപ്പകാലത്ത് ആർഎസ്എസ് ശാഖയിൽ പോയിരുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള (എസ്ആർപി). 15 വയസുവരെ ആർഎസ്എസ് ശാഖയിൽ പോയിരുന്നുവെന്നും 18–ാം വയസിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതെന്നും ജന്മഭൂമി ദിനപത്രത്തിൽ വന്ന ലേഖനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ചർച്ചയാക്കുന്നത് അനാവശ്യ വിവാദമുണ്ടാക്കി ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘16ാം വയസ്സിൽ ഭൗതികവാദിയായി. ദേശീയവാദത്തേക്കാൾ സാർവദേശീയതയാണ് നല്ലതെന്നു തീരുമാനിച്ച് കമ്യൂണിസത്തിലേക്കു തിരിഞ്ഞു. 18ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം കിട്ടി. പല ആശയങ്ങളിലുള്ളവരും അന്നു കമ്യൂണിസത്തിലേക്കു തിരിഢ്ഢത് പാർട്ടിയുടെ കരുത്തിന്റെ തെളിവാണ്’ – അദ്ദേഹം പറയുന്നു.
‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’
എസ്ആർപി മുൻ ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ആർ. ശങ്കറിനും ആർഎസ്എസ് ബന്ധമുണ്ടെന്നും ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക