പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. സംഭവത്തില്‍ ഏഴ് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ബല്‍വീര്‍ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയിലാണ് അമൃത് സര്, ബട്ടാല , തന്‍തരണ്‍ എന്നിവിടങ്ങളില്‍ സംഭവം നടന്നത്.
അമൃത്സറില് മാത്രം പതിനഞ്ച് പേരാണ് മരിച്ചത്. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൂടുതല്‍ ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ആപ്പുകള്‍ക്ക് പിന്നാലെ ടെലിവിഷനും നിയന്ത്രണം; ചൈനീസ് ടി.വികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി ഇന്ത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക