മദ്യലഹരിയിൽ രണ്ടാനച്ഛൻ അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂൽ കയറ്റി. തുടർച്ചയായ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം കട്ടിലിൽ മൂത്രം ഒഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭാര്യയെയും കത്തി ഉപയോഗിച്ച് ആക്രമിച്ചുവെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ രത്ലം നഗരത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിൽ മടങ്ങിയെത്തിയ ജാഫർ ഭാര്യ നസ്മയുമായി വഴക്കുകൂടി. ഭാര്യയിൽ സംശയം വളർന്നതാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറയുന്നു. വഴക്കിനിടെ കുപിതനായ ജാഫർ ഭക്ഷണം വിളമ്പി വച്ചിരുന്ന പാത്രം വലിച്ചെറിഞ്ഞു. തുടർന്ന് അടുക്കളയിൽ പോയി പാത്രം കഴുകി വെയ്ക്കുന്നതിനിടെ അലമുറിയിട്ട് കരയുന്നത് കേട്ട് ഓടിയെത്തിയ നസ്മ മകനെ ജാഫർ മർദ്ദിക്കുന്നതാണ് കണ്ടത്. രണ്ടുദിവസം മുൻപ് കിടക്കയിൽ മൂത്രം ഒഴിച്ചതാണ് ജാഫറിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂൽ കയറ്റുന്നതാണ് ഭാര്യ കണ്ടത്. നൂറിന്റെ രക്ഷയ്ക്കായി ഓടിയെത്തിയ നസ്മയെയയും ജാഫർ ആക്രമിച്ചു. അതിനിടെ അഞ്ചുവയസുകാരനെ മർദ്ദിക്കുന്നത് തുടരുകയും ചെയ്തു. കുട്ടിക്ക് മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റു. കുട്ടി കരച്ചിൽ നിർത്തിയതോടെ ജാഫർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഉടനെ കുട്ടിയെയും എടുത്ത് നസ്മ ആശുപത്രിയിൽ പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക