വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ എ.ബി.വി.പി ബന്ധത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന്. വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി പാനലില്‍ മത്സരിക്കാന്‍ നോമിനേഷന് നല്‍കിയെന്ന ആരോപണം മന്ത്രി നേരത്തെ നിഷേധിച്ചിരുന്നെങ്കിലും ബന്ധം ശരിവെച്ചുകൊണ്ടാണ് സി.ആര് നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്.
1978ല്‍ തൃശ്ശൂരിലെ ക്രൈസ്തവ കോളെജില്‍ തെരഞ്ഞെടുപ്പ് കാലത്ത് ചെയര്‍മാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നോമിനേഷന് നല്കി. അതേ ക്ലാസില്‍ നിന്ന് അതേ പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥി എ.ബി.വി.പി പാനലില്‍ നിന്നും മത്സരിക്കാന്‍ നോമിനേഷന് നല്കി. അതിലൊരാള്‍ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അത് പക്ഷെ എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച വ്യക്തിയല്ല എന്നാണ് സി.ആര് നീലക്ണഠന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചത്
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ എ.ബി.വി.പി ബന്ധത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്ത്തകന് സി.ആര് നീലകണ്ഠന്. വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി പാനലില്‍ മത്സരിക്കാന്‍ നോമിനേഷന് നല്‍കിയെന്ന ആരോപണം മന്ത്രി നേരത്തെ നിഷേധിച്ചിരുന്നെങ്കിലും ബന്ധം ശരിവെച്ചുകൊണ്ടാണ് സി.ആര് നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്.
ചര്‍ച്ച വീണ്ടും പരാജയം; ബസുകൾ ഓടില്ല; സർവീസ് നിർത്തി 10,000ത്തിലേറെ ബസുകള്‍
1978ല്‍ തൃശ്ശൂരിലെ ക്രൈസ്തവ കോളെജില്‍ തെരഞ്ഞെടുപ്പ് കാലത്ത് ചെയര്‍മാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നോമിനേഷന് നല്കി. അതേ ക്ലാസില്‍ നിന്ന് അതേ പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥി എ.ബി.വി.പി പാനലില്‍ നിന്നും മത്സരിക്കാന്‍ നോമിനേഷന് നല്കി. അതിലൊരാള്‍ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അത് പക്ഷെ എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച വ്യക്തിയല്ല എന്നാണ് സി.ആര് നീലക്ണഠന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചത്.
കേരള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്.എസ്.എസ് ശാഖയില്‍ പോയിരുന്നെന്നും എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെന്നും മൂന്ന് വര്‍ഷം മുമ്പ് എം.എല്‍.എ അനില്‍ അക്കര ആരോപിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും, ആരോപണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
https://www.facebook.com/CRNeelakandan/posts/1194966564183596
പ്രതികരിക്കാൻ ഇവിടെ എഴുതുക