തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ട്രഷറി ഉദ്യോഗസ്ഥന് സസ്പെൻഷൻ. സീനിയർ അക്കൗണ്ടന്റ് ബിജു ലാലിനെയാണ് സസ്പെൻഡ് ചെയ്തത്.
62 ലക്ഷം രൂപ സ്വന്തം ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ ട്രഷറി അക്കൗണ്ടിലേക്കും മാറ്റിയെന്ന് കണ്ടെത്തി. ജില്ലാ ട്രഷറി ഓഫീസർ വഞ്ചിയൂർ പോലീസിന് പരാതി നൽകി. മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഉപയാഗിച്ചു തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജൂലൈ 27നാണ് പണം മോഷ്ടിച്ചത്. സർക്കാർ അക്കൗണ്ടിൽ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഘട്ടംഘട്ടമായി ഉദ്യോഗസ്ഥൻ പണം മാറ്റി.
തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം രേഖകള്‍ ഉദ്യോഗസ്ഥന് ഡിലീറ്റാക്കി. എന്നാല്‍ പണം കൈമാറ്റത്തിനുള്ള ഡേ ബുക്കില്‍ 2 കോടിയുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.
സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ പരിശോധനയിൽ ക്രമക്കേട് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നിലവിലെ അന്വേഷണത്തിൽ നിന്ന് 62 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചത്. വഞ്ചിയൂർ പോലീസിൽ ബിജുലാലിനെതിരെയും അധ്യാപികയായ ഭാര്യക്കെതിരെയും ട്രഷറി ഓഫീസർ പരാതി നൽകി. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക