കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ആശുപത്രി വിട്ടത്. ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ന്യൂഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഗാന്ധി ഈ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സോണിയ ഗാന്ധി പതിവ് പരിശോധനകൾക്കായാണ് എത്തിയതെന്ന് ആശുപത്രി ചെയർമാൻ ഡോ. ഡി.എസ് റാണയാണ് അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ സോണിയയെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക