കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് മഹാമാരിയെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍
രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പൊതുവെ വെല്ലുവിളികള്‍ കുറഞ്ഞ സാഹചര്യമായിരുന്നു കേരളത്തില്‍. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് രോഗനിയന്ത്രണം സര്‍ക്കാരിന്റെ മികവെന്ന പട്ടം നേടിയെടുക്കാനുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രി നടത്തിയതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോവിഡ് രോഗപരിശോധനയുടെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ പിന്നിലാണ്. രോഗ വ്യാപന തോത് മനസിലാക്കാന്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഇപ്പോള്‍ കേരളത്തില്‍ കോവിഡ് ടെസ്റ്റ് നടത്തണമെങ്കില്‍ മരണപ്പെടണമെന്ന സാഹചര്യമാണ്. മതിയായ ക്വാറന്റീന് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. പ്രവാസി വിഷയത്തിലും സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് നടത്തിയതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
ബിസിജി വാക്സിന് കൊവിഡിനെ തടയാന്‍ ഫലപ്രദം; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക