തൃക്കരിപ്പൂര്‍: സമ്ബര്‍ക്ക വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഇന്നുമുതല്‍ ഒരാഴ്ച അടച്ചിടും. ഞായറാഴ്ച മാത്രം 28 പോസിറ്റിവ് കേസുകളാണ് തൃക്കരിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ 40ഒാളം സമ്ബര്‍ക്ക രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പഞ്ചായത്തില്‍ രണ്ടു കോവിഡ് മരണങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് സമ്ബൂര്‍ണ അടച്ചിടല്‍. ടൗണ്‍ ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ 100 ദിനങ്ങളില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഒരു കോവിഡ് കേസ് പോലും ഉണ്ടായിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് ആദ്യം പഞ്ചായത്തില്‍ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ആണ് സമ്ബര്‍ക്ക രോഗികളുടെ വ്യാപക വര്‍ധന തുടങ്ങിയത്, നിയന്ത്രണങ്ങളുടെ ഭാഗമായി തങ്കയം മുക്ക് മുതല്‍ ബീരിച്ചേരി ഗേറ്റ് വരെ കടകള്‍ തുറക്കില്ല. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ റോഡില്‍ ഇറങ്ങരുതെന്ന് അഭ്യര്‍ഥിച്ചു.
സോഷ്യൽ മീഡിയ എന്ന ക്രൂരതയുടെ മറുമുഖം, ഡോക്ടര്‍ ഐഷ മരിച്ചിട്ടില്ല
ഗ്രാമീണ മേഖലയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്പന നടത്താന്‍ അനുമതി. കല്യാണം പോലുള്ള പരിപാടികള്‍ 14 ദിവസത്തേക്ക് നീട്ടിവെക്കാന്‍ അഭ്യര്‍ഥിച്ചു.
സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ, ചന്തേര എസ്.എച്ച്.ഒ നിസാം, എം. രാമചന്ദ്രന്, സത്താര്‍ വടക്കുമ്ബാട്, പി. കുഞ്ഞമ്ബു, ഇ. നാരായണന്, എം. സജേഷ്, എ.ജി. നൂറുല്‍ അമീന്, സി.എച്ച്. റഹീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക