കൊല്ലം: ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ മന്ദിരത്തിെന്റ പേരിടലിനെച്ചൊല്ലി വിവാദവും പ്രതിഷേധവും ശക്തമാവുന്നു. ഏറെ വിവാദങ്ങള്‍ക്കും കാലതാമസത്തിനുംശേഷം ചിങ്ങം ഒന്നിന് ഉദ്ഘാടനം നടത്താനൊരുങ്ങുന്ന മന്ദിരത്തിന് സി.എം. സ്റ്റീഫനും ആര്. ശങ്കറിനുമൊപ്പം എ.എ. റഹീമിെന്റ പേരും നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം.
തുടക്കത്തില്‍ സി.എം. സ്റ്റീഫന്‍ സ്മാരകമായി പണിതുടങ്ങിയ മന്ദിരത്തിന് ഇടക്കാലത്താണ് ആര്. ശങ്കറിെന്റ പേരുകൂടി ചേര്‍ത്തത്. ശങ്കറിനെയും കൂടി ഉള്െപ്പടുത്തിയിരിക്കെ ഇവര്‍ രണ്ടുപേര്‍ക്കുമൊപ്പം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നായകത്വം വഹിച്ച എ.എ. റഹീമിെന്റ പേരുമാത്രം ഒഴിവാക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.
സംഘടനാരംഗത്ത് മാത്രമല്ല, നിയമസഭാംഗം, കേന്ദ്ര മന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ പദവികളും റഹീം വഹിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളുടെ പേര് ഡി.സി.സി മന്ദിരത്തില്‍നിന്ന് ഒഴിവാക്കുന്നത് അദ്ദേഹത്തിെന്റ സ്മരണയോട് കാട്ടുന്ന അനാദരവാണെന്ന് മുതിര്‍ന്ന നേതാക്കളും കെ.എസ്.യു ഉള്‍പ്പെടെയുള്ള പോഷക സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അടക്കമുള്ളവര്‍.
മറ്റ് സംഘടനകളും റഹീമിെന്റ കുടുംബവും പേര് ഒഴിവാക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനിടെ, കഴിഞ്ഞദിവസം, ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളുടെയും മുന്‍ ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഡി.സി.സി പ്രസിഡന്റ് വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു. ഇതിലും മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടാണ് കൈക്കാണ്ടത്.
ഡി.സി.സി ജനറല്‍ ബോഡിയെയോ അതല്ലെങ്കില്‍, എക്സിക്യൂട്ടിവ്, ഭാരവാഹി യോഗങ്ങളോ വിളിക്കാതെ ഇത്തരമൊരു യോഗം ചേര്‍ന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. റഹീമിെന്റ പേരുകൂടി മന്ദിരത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഇദ്ദേഹം പെങ്കടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക