വാളയാർ : കഞ്ചിക്കോട്ട് 3 അതിഥിതൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച തൊഴിലാളികള്‍ ഒടുവിൽ തടഞ്ഞുവച്ച മൃതദേഹം വിട്ടുനല്‍കി. ഇന്നലെ മരിച്ച ഒരാളുടെ മൃതദേഹമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾ തടഞ്ഞുവച്ചത്. ഇന്നലെയാണ് മൂന്ന് അതിഥിത്തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചത്.
പൊന്നിൻ വില പൊള്ളും വില; സ്വർണ്ണവില പിന്നെയും കുതിക്കുന്നു, ഇന്നത്തെ നിരക്ക് അറിയാം
മരണത്തിൽ ദൂരഹത ആരോപിച്ച് ഒരാളുടെ മൃതദേഹം വിട്ടുനല്‍കാൻ തൊഴിലാളികള്‍ തയാറായിരുന്നില്ല. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കൾ മൃതദേഹങ്ങൾ കൊണ്ടുപോകാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അധികൃതരും പൊലീസും എത്തി നടത്തിയ ചർച്ചയിലാണ് മൃതദേഹം വിട്ടുനൽകാൻ തൊഴിലാളികൾ തയാറായത്. ഐഐടി ക്യാംപസിൽ കരാർ ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളാണ് ഇവര്‍. രാത്രി പത്തരയോടെ റെയിൽപാതയിലുണ്ടായിരുന്ന തൊഴിലാളികളെ ചരക്കുട്രെയിൻ ഇടിക്കുകയായിരുന്നു.
ആത്മഹത്യ പ്രവണത തടയുന്ന നാസൽ സ്പ്രെയ്ക്ക് ചികിത്സ ഉപയോഗ അനുമതി
ജാർഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 10.30ന് കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിലാണ് ഇവരെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഹരിയോം കുനാൽ മരിച്ച നിലയിലും ബാക്കി രണ്ടു പേർ ഗുരുതരമായി പരുക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കുനാലിന്റെ മൃതദേഹം എടുക്കാൻ അനുവദിക്കാതെ മറ്റ് അതിഥിത്തൊഴിലാളികൾ പ്രതിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക