സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട് വയനാട് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാച്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എട്ടിന് ഇടുക്കി, പാലക്കാട് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ജിസി മുർമു രാജിവെച്ചു; മനോജ് സിൻഹ പുതിയ ലഫ്റ്റനന്റ് ഗവർണർ
അതിനിടെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ ദേശിയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റ് കേരളത്തില്‍ എത്തി. ഇന്ന് രണ്ട് യൂണിറ്റ് കൂടി എത്തും.
വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ ചാലിയാര്‍, പൂനൂര് പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണ്.
സമീപ പ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ ചാലിയാര്‍ ,ഇരുവഴഞ്ഞിപ്പുഴ തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെന്നു കണ്ടാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക