കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി നിരവധി പേർക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. കൊണ്ടോട്ടിയിലെ രണ്ട് ആശുപത്രികളിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പരുക്കേറ്റവരെ എത്തിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി. കോക്പിറ്റ് മുതൽ മുൻഭാഗത്തെ വാതിൽ വരെയുള്ള ഭാഗം മുറിയുകയായിരുന്നു എന്നാണ് വിവരം.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്കോഴിക്കോട് വിമാനം രാത്രി 7.45ഓടെയാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ 175 പേര് മുതിര്‍ന്നവരും 10 പേര് കുട്ടികളുമാണ്. ഇവര്‍ക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനാകാതെ പോയതാണ് അപകട കാരണം.
കരിപ്പൂരില്‍ വിമാനാപകടം; പൈലറ്റ് മരിച്ചു; വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിൽ
അപകടത്തിൽ ഇതുവരെ പൈലറ്റുൾപ്പെടെ 16 പേർ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. അതേസമയം വ്യോമയാന മന്ത്രാലയം അന്വഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ അറിയുന്നതിനായി ഹെല്പ് ലൈൻ നമ്പറുകൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക