ടിക് ടോക്കും വി ചാറ്റും അമേരിക്കയിൽ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 45 ദിവസത്തിനുള്ളിൽ ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയിൽ ഈ ആപ്പുകൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഉത്തരവിറക്കി. എന്നാൽ, കൈമാറ്റത്തിന്റെ നിശ്ചിത തുക യുഎസ് ട്രഷറി ഡിപ്പാർട്മെന്റിന് നൽകണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന ട്രംപ്, ഈ തുകയെ കുറിച്ച് ഉത്തരവിൽ പറയുന്നില്ല.
ടിക്ടോക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ലൊക്കേഷൻ വിവരങ്ങളും ബ്രൗസിങ് ഹിസ്റ്ററിയുമെല്ലാം ഇത്തരത്തിൽ കൈയടക്കുന്നത് വൻ ഭീഷണി ഉയർത്തുന്നു.
അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭ്യമാക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നു. ജീവനക്കാരുടെയും വ്യക്തിവിവരങ്ങൾ ശേഖരിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് ചാരവൃത്തിക്ക് ഉപയോഗിക്കുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ടിക്ടോക്കിന് പിന്നാലെ ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റിനെതിരെയും അമേരിക്കൻ പ്രസിഡന്റ് സമാനമായ ഉത്തരവിറക്കി. വീചാറ്റ് ഉപയോക്താക്കൾക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ട്. ഇത് നിരോധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിൽ പണവും മറ്റ് വസ്തുവകകള്‍ കൈമാറുന്നത് അമേരിക്കയുടെ നിയമപരധിയിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക