ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്പോണ്‍സറുടെ സ്ഥാനത്തുനിന്ന് വിവോയെ മാറ്റിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ സസ്പെന്‍ഡ് ചെയ്തെന്ന് പ്രസ്താവനയിലൂടെയാണ് ബിസിസിഐ അറിയിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിരീട സ്പോൺസറായിരുന്നു വിവോ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ചൈനയുടെ എംഐ ബ്രൗസര്‍ പ്രോ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിച്ചു
പെപ്സിക്കു പകരമാണ് വിവോ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരായത്. 2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്‍ കിരീട സ്പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. 13ാം സീസണ് ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാവും നടക്കുക. രാവിലെ 7.30 മുതലാവും മത്സരം ആരംഭിക്കുക. ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കാത്ത ആദ്യ ഐപിഎല്‍ സീസണാവും ഇത്. യുഎഇ യിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്.
ഷൂട്ടിങ് സെറ്റിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി കമല്ഹാസൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക