മോഹന്‍ലാലിനെ നായകനാക്കി 2013ല്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന് ജീത്തു ജോസഫ് പറഞ്ഞു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
‘ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം’ – ഷെയ്ൻ നിഗം
ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാന്‍’ എന്ന് ജീത്തു ജോസഫ് പറഞ്ഞു. കോവിഡിന്റെ പശ്ചാത്തില്‍ ജനക്കൂട്ടം ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഏറെ വെല്ലുവിളിയാവുക എന്നാണ് ജീത്തു പറയുന്നത്. എന്നാല്‍ ദൃശ്യം 2വില്‍ അത്തരം സീനുകളില്ലെന്നും ലോക്ഡൗണ്‍ കാലത്ത് തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നതായും ജീത്തു പറയുന്നു. മീന, ആശാ ശരത്, സിദ്ദിഖ്, അൻസിബ, എസ്തർ, കലാഭവൻ ഷാജോൺ എന്നിവരാണ് സിനിമയുടെ ആദ്യഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക