ഉത്തര്‍പ്രദേശില്‍ പരശു രാമന്റെ കൂറ്റന്‍ പ്രതിമ വരാൻ പോകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രതിമയുടെ നിർമ്മാണം. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി എത്തിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ പുതിയ നീക്കം. അതിന്റെ ഭാഗമായാണ് പരശുരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നത്. അതേസമയം ഇതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയ്ക്കാണ് പ്രതിമ നിര്‍മാണത്തിന്റെ ചുമതല.
വിഷ്ണുവിന്റെ അവതാരമായാണ് പരശുരാമനെ വിശ്വാസികള്‍ കാണുന്നത്. പ്രതിമ നിര്‍മാണത്തിലൂടെ ബ്രാഹ്മണ സമുദായത്തിന്റെ രക്ഷയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എസ്പി നേതാക്കള്‍ വിശദീകരിച്ചു. 108 അടിയുള്ള പ്രതിമയായിരിക്കും ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിര്‍മിക്കുക. ലഖ്നൗവിലെ ജനേശ്വര്‍ മിശ്ര പാര്‍ക്കിലായിരിക്കും പ്രതിമ നിർമ്മാണം. മാത്രമല്ല, ‘പരശുറാം ചേത്ന പീഠ് ട്രസ്റ്റ്’ എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കും. ഈ ട്രസ്റ്റാണ് പ്രതിമ നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക