വിവാഹ ഒരുക്കത്തിനായാണ് കണ്ണൂർ സ്വദേശിയായ അഫ്സൽ നാട്ടിലേക്ക് പോരാൻ ഒരുങ്ങിയത്. എന്നാൽ സമയത്തിന് വിമാനത്താവളത്തിൽ എത്താൻ കഴിയാതിരുന്നതോടെ വിമാനത്തിൽ കയറാൻ അഫ്സലിന് ആയില്ല. കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്സൽ (27) രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
അപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിനു തുണയായത്. യാത്രയ്ക്കായി നേരത്തെ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും വിസ കാലാവധി തീർന്ന വിവരം അറിയുന്നത് ദുബായ് വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ്.
പെട്ടിമുടി ദുരന്തം; തിരച്ചില്‍ പുനരാരംഭിച്ചു, കണ്ടെത്താനുള്ളത് 54 പേരെ കൂടി
താമസസ്ഥലത്തേക്ക് തിരിച്ചുപോയി ഇതുമായി ബന്ധപ്പെട്ട രേഖകളെടുത്ത് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.
വിമാനത്തിൽ കയറാനാവാത്തതിന്റെ നിരാശയിൽ ഇരിക്കുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ച് അറിയുന്നത്. അപകടം അറിഞ്ഞ ബന്ധുക്കൾ ഉടൻ അഫ്സലിനെ ഫോണിൽ ബന്ധപ്പെട്ടു. ഒരു വർഷം മുൻപാണ് അബുദാബിയിൽ ജോലിക്കു പോയത്. കാഞ്ഞങ്ങാട് സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹത്തിനായാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക