കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകള്‍ നടത്താന്‍ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വിദേശത്ത് നിന്ന് വരുന്നവരായതിനാല്‍ ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു.
കരിപ്പൂർ വിമാനാപകടം എയർ ഇന്ത്യക്ക് നഷ്ടമാക്കിയത് അവരുടെ പരിചയസമ്പന്നനായ ക്യാപ്റ്റനെ
14 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവ ഗുരുതരമാണ്.
കരിപ്പൂര്‍ വിമാനാപകടത്തിൽ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍
അതേസമയം അപകടം നടന്ന സ്ഥലത്ത് ഒന്നര മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവള അധികൃതര്‍ ശേഖരിച്ചു. ഇത് സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക