മോഷണക്കുറ്റം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് 21കാരി തൂങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായത്. എട്ടു മണിക്കൂറോളം നീണ്ടു നിന്ന പോലീസിന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ഇവരുടെ ബന്തുക്കൾ ആരോപിച്ചു. മോഷണകുറ്റമാരോപിച്ച് യുവതിയെയും ഇവരുടെ രണ്ടു സുഹൃത്തുക്കളെയും വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയില്‍ ആരോഗ്യ മന്ത്രി ശ്രീരാമുലുവിന് കൊവിഡ് 19 സ്ഥിരീകരിച്ചു
‘ചന്തയിൽ നിന്നാണ് പോലീസ് അവളെ പിടികൂടിയത്. തുടർന്ന് അവിടെ വച്ച് തന്നെ മർദ്ദിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി വാതിലുകൾ അടച്ചിട്ട് വീണ്ടും അവളെ മർദ്ദിച്ചു. വനിതാ പോലീസിനേക്കാൾ കൂടുതൽ പുരുഷ പോലീസുകാരാണ് അവളെ മർദ്ദിച്ചത്. മണിക്കൂറോളം മർദിച്ചതിനു ശേഷം അവരൊരു കഥയുണ്ടാക്കി”- യുവതിയുടെ സഹോദരി പറഞ്ഞു.
ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച തന്നെ ഇവരെ വിട്ടയച്ചു. അടുത്ത ദിവസം രാവിലെ സ്റ്റേഷനിൽ എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. എന്നാൽ ഇതിനിടെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്. ഇതുസംബന്ധിച്ച് പോലീസുകാർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മരണക്കുറിപ്പ് പോലും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക