ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാകുന്ന 101 ആയുധങ്ങളുടെ ഇറക്കുമതിക്ക് രാജ്യത്ത് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള മികച്ച ചുവടുവെപ്പായിരിക്കും ഇതെന്നാണ് പ്രതിരോധ മന്ത്രിയുടെ വിശദീകരണം.. നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ലഘുവായ ഉപകരണങ്ങള്‍ മാത്രമല്ല ആധുനിക ആയുധങ്ങളും ഉള്‍പ്പെടുന്നുണ്ട്. ആര്‍ട്ടിലറി ഗണ്ണുകള്‍, സോണ്‍ സിസ്റ്റം, അസോള്‍ട്ട് റൈഫിളുകള്‍, കവചിത വാഹനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
രാജ്യത്തെ 8.5 കോടി കർഷകർക്ക് 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
കര- വ്യോമ- നാവിക സേനകൾക്കായി 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതല്‍ ഏഴ് വര്ഷങ്ങള്ക്കുളില് ഇതിനായി ആഭ്യന്തര വിപണിയില്‍ 4 ലക്ഷം കോടി രൂപ ചെലവിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 2020 മുതല്‍ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം തുടരുക. സേനകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ഉയർത്തുകയും അതുവഴി സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക