പെട്ടിമുടിയില്‍ കാണാതായവരില്‍ ഒരുകുടുംബത്തിലെ 31 പേരും. ഇവരില്‍ കണ്ടെത്താനായതു പ്രാണന് പറന്നകന്ന മൂന്നുപേരെ മാത്രം.
അടുത്തടുത്ത രണ്ടുലയങ്ങളില് താമസിച്ചിരുന്ന മൂന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍അംഗം അനന്തശിവന് (58), ഭാര്യ വേലുത്തായ് (55), മകന് ഭാരതിരാജ (35), ഭാര്യ രേഖ (26), അനന്തശിവന്റെ സഹോദരങ്ങളായ ഗണേശന് (48), ഭാര്യ തങ്കമ്മ (42), ഇവരുടെ രണ്ട് കുട്ടികള്‍, അനന്തശിവന്റെ സഹോദരന് ഷണ്മുഖനാഥന്റെ മക്കളായ ദിനേഷ്കുമാര്‍ (22), നിതീഷ്കുമാര്‍ (18), മയില്‍സ്വാമി (45), ഭാര്യ രാജേശ്വരി (40), മക്കളായ ശിവരജ്ഞിനി (13), സിന്ദുജ (10), പളനിയമ്മ (50), ഭര്‍ത്താവ് പ്രഭു (52), മകന് പ്രതീഷ്കുമാര്‍ (35), ഭാര്യ കസ്തൂരി (30), രണ്ട് കുട്ടികള്‍, അനന്തശിവന്റെ മരുമകള്‍ മുത്തുലക്ഷ്മി (30), അമ്മാവന്റെ മകന് രാജാ രവിവര്‍മ്മ (35), ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുകുട്ടികളും, ഭാര്യാപിതാവ് ഷണ്മുഖയ്യ (60), ഭാര്യ സരസ്വതി (58) ബന്ധു അച്യുതന് (56), ഭാര്യ പവനത്തായ് (46), മകന് മണികണ്ഠന് (23), ഭാര്യാസഹോദരന്‍ ഏശയ്യ (54), ഭാര്യ മണി (50), മകന് കപില്‍ദേവ് (26) എന്നിവരാണു ദുരന്തത്തില്‍പ്പെട്ടത്.
മയില്‍സ്വാമി, ശിവരഞ്ജിനി, ഷണ്മുഖയ്യ എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക