രാജ്യത്തിനകത്ത് കോവിഡ് കമ്മ്യൂണിറ്റി ട്രാന്സ്മിഷന് ഇല്ലാത്ത നൂറ് ദിവസങ്ങള്‍ പൂർത്തിയാക്കി ന്യൂസിലന്‍ഡ്. കമ്യൂണിറ്റി ട്രാന്സ്മിഷന് ഇല്ലാതെ നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കാനായത് കോവിഡ് പ്രതിരോധത്തില്‍ നാഴികക്കല്ലായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് വിശദമാക്കിയതായാണ് എഎഫ്പി റിപ്പോര്‍ട്ട്.
എന്നാല്‍ ഇനിയും പൂർണ്ണമായി ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ആരോഗ്യവകുപ്പ് പറയുന്നു. രാജ്യത്തിനകത്ത് 23 കോവിഡ് സ്ഥിരീകരിച്ചവർ ഇപ്പോഴുമുണ്ട്. രാജ്യാതിര്‍ത്തിയില്‍ വച്ചുള്ള പരിശോധനയിലാണ് ഇവരെയെല്ലാം കണ്ടെത്തിയത്. അതോടെ 23 പേരെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എത്രവേഗത്തിലാണ് വൈറസ് ബാധ വീണ്ടും വരുന്നതെന്ന കാര്യമാണ് നമ്മള് കാണേണ്ടത്. അതിനാല്‍ ആശ്വസിക്കാനും വിശ്രമിക്കാനും സമയമായിട്ടില്ല.
33 കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകി മൃഗശാലയിലെ അണലി; ചിത്രങ്ങള്‍ വൈറല്‍
പല രാജ്യങ്ങളിലും വൈറസ് ബാധ പൂർണ്ണമായും മാറി എന്ന് ആശ്വസിക്കുന്നിടത്ത് രോഗം പിന്നീട് പടർന്നു പിടിക്കുന്നത് നമ്മൾ കണ്ടതാണ്. അത്തരമൊരു സാഹചര്യം ന്യൂസിലാൻഡിലുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക