ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരില്‍ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ടതില്‍ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത്. കനിമൊഴിക്കുണ്ടായ അനുഭവം ടൈറ്ററിൽ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പിന്തുണ അറിയിച്ചും മുന്നോട്ട് വന്നത്. സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.
സംവിധായകന് നിതീഷ് തിവാരിയുടെ നായകനാകാൻ ഫഹദ് ഫാസില്‍….?!
ചെന്നൈ വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലും പലരും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
The unpleasant experience of DMK MP Ms Kanimozhi at Chennai airport is not unusual.
— P. Chidambaram (@PChidambaram_IN) August 10, 2020
തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് വിമാനത്താവളത്തിലെ സിഐഎസ്എഫ് ജവാന് തന്നോട് ഇന്ത്യനാണോ എന്ന് ചോദിച്ചതായി കനിമൊഴി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തിരുന്നത്. ട്വീറ്റ് വളരെ വേഗം തന്നെ ചർച്ചയാവുകയും ചെയ്തു. അതേസമയം, ഹിന്ദിയാണോ ഇന്ത്യക്കാരൻ ആകുന്നതിന്റെ അളവുകോൽ എന്ന ചോദ്യവുമായി കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് സഹോദരനും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിനും എത്തിയിരുന്നു. ഇന്ത്യക്കാരന് ആയിരിക്കുന്നതിന്റെ മാനദണ്ഡം ഹിന്ദി ആണോ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? ബഹുസ്വരതയെ മൂടാന്‍ കുഴിയെടുക്കുന്നവര്‍ അതില്‍ തന്നെയൊടുങ്ങും’ സ്റ്റാലിന് തന്റെ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക