ഇഐഎ വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. പരിസ്ഥിതി ആഘാത പഠനമോ മുൻകൂ൪ അനുമതിയോ ഇല്ലാതെ വൻകിട വ്യവസായ പദ്ധതികൾക്ക് അനുമതി നൽകുന്നത് അടക്കമുള്ള വിവാദ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക വിമ൪ശമാണ് ഉയ൪ന്നിരിക്കുന്നത്.
ഈ ഭേദഗതിയെ എതിർത്തു കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാനം ഇന്ന് നൽകും. സി പി എം കേന്ദ്ര നേതൃത്വം കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ തുറന്നെതിർക്കുന്നതിനാൽ സംസ്ഥാനത്തിന് മറിച്ചൊരു നിലപാട് സ്വീകരിക്കാൻ ആവില്ല. റിപ്പോർട്ട് നൽകാനുള്ള അവസാന തീയതി വരെ വെച്ചു വൈകിച്ച സർക്കാർ തീരുമാനം വൻ വിമർശനം വിളിച്ചു വരുത്തിയിരുന്നു.
ഇതുവരെ നിലപാട് അറിയിക്കാതിരുന്ന സംസ്ഥാനങ്ങള്‍ ഇന്ന് അഭിപ്രായം അറിയിക്കും. മാ൪ച്ച് 22ന് പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത അവലോകനത്തിന്റെ കരട് വിജ്ഞാപനത്തിൽ അഭിപ്രായം അറിയിക്കാനുള്ള അവസാന തിയ്യതി ഇന്നാണ്.പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂ൪ അനുമതി വാങ്ങാതെയോ പരിസ്ഥിതി ആഘാത പഠനം നടത്താതെയോ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകാൻ അവസരമൊരുങ്ങും.
കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തകയോ പൊതുജനാഭിപ്രായം തേടുകയോ വേണ്ടതില്ല. കയ്യേറ്റങ്ങളും ചട്ടലംഘനങ്ങളും റിപ്പോ൪ട്ട് ചെയ്യാൻ പൗരന്മാ൪ക്കുണ്ടായിരുന്ന അവകാശവും തന്ത്രപ്രധാന ഇനത്തിൽ വരുന്ന പദ്ധതികൾക്ക് ബാധകമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക