ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നപ്പോൾ ആരോ വായ അടക്കം മിണ്ടാൻ കഴിയാത്ത വിധം മുഖം പൊത്തിയിരിക്കുന്നു. ഇതോടെ ഈ വിദ്യാർഥിനി ഭയപ്പെടാതെ പിടിച്ചയാളുടെ കൈത്തണ്ടയിൽ പിടുത്തമിട്ടു. ആ ഭാഗത്ത് ഞെക്കി ഇതോടെ പിടിവിട്ടു ആൾ കടന്നു കളഞ്ഞു. അപ്പോഴാണ് മനസിലായത് വന്നത് മോഷ്ടാവാണെന്ന്. ഈ സമയം അച്ഛനും അമ്മയും സഹോദരനും ഉണർന്നെത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.
വീട്ടിൽ കയറിയ കള്ളനെ ആരുടെയും സഹായമില്ലാതെ ഓടിച്ചുവിട്ടതിന്റെ സംതൃപ്തിയില്‍ നിറഞ്ഞു ചിരിക്കുകയാണ് തൂശൂര്ക്കാരി സ്മൃതി. സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് വഴി ലഭിച്ച പരിശീലനമാണ് കള്ളനെ ഓടിക്കാന്‍ സ്മൃതിയെ സഹായിച്ചത്.
തൃശൂർ വാടാനപ്പള്ളി സ്വദേശി സ്മൃതിയാണ് ആത്മധൈര്യത്തോടെ കള്ളനെ നേരിട്ട മിടുക്കി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം ശബ്ദം കേട്ടുണർന്നപ്പോൾ ശബ്ദിക്കാനാവാത്ത വിധം കുടുക്കി കളളൻ ശബ്ദിക്കരുതെന്നും ശബ്ദിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി പറയുന്നു. പക്ഷേ ഈ മിടുക്കി ബുദ്ധിപൂർവം പ്രവർത്തിച്ചു. ഇത്തരം സന്ദർഭത്തിൽ കൈത്തണ്ടയിൽ കാര്യമായി അമർത്തിയാൽ എതിരാളിയുടെ ബലപ്രയോഗം ദുർബലമാകുമെന്ന സ്റ്റുഡൻസ് പൊലീസ് കേഡറ്റ് വഴി ലഭിച്ച പരിശീലനം എടുത്തു പ്രയോഗിച്ചു. ഇതാണ് കള്ളനെ ഓടിച്ച തന്ത്രം.
കാലാവസ്ഥ മോശവും വൈദ്യുതിയും ഇല്ലാതിരുന്ന സമയത്ത് നിർമാണം നടക്കുന്ന വീടിന്റെ മുകളിലെ നിലയിൽ തുറന്ന് കിടന്നിരുന്ന വാതിൽ വഴിയാണ് കള്ളൻ അകത്ത് കടന്നത്. അകത്ത് കിടക്കുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ പരേഡ് കമാൻഡറാണെന്ന് കള്ളൻ അറിഞ്ഞിരുന്നില്ല. പഠിച്ച വിദ്യ പ്രയോഗിച്ച പ്ലസ് ടു ക്കാരി ഇപ്പോഴും സംഭവം വിശദീകരിക്കുന്നത് നല്ല സന്തോഷത്തിലാണ്. വിദ്യാർഥികളിൽ ഇത്തരം പരിശീലനം നൽകുന്നതിന്റെ പ്രയോജനത്തെക്കുറിച്ചാണ് അഭിമാനം കൊള്ളുന്നത്. ബലം പ്രയോഗിക്കുന്ന കൈത്തണ്ടയിൽ അമർത്തിയാൽ ബലം കുറഞ്ഞ് ദുർബലമാകുമെന്ന പരിശീലനമാണ് ഇവിടെ സമൃതിക്ക് ഗുണം ചെയ്തത്. ഇനിയുമുണ്ട് പ്രയോഗങ്ങൾ അങ്ങനെ പുറത്ത് വിടാൻ കഴിയില്ലെന്നാണ് ഈ മിടുക്കിയുടെ നിറഞ്ഞ ചിരിയോടെയുള്ള മറുപടി. സംഗതി കള്ളനെ ഓടിച്ചെങ്കിലും വിവരം പൊലീസിനെ അറിയിച്ച് കള്ളനെ കണ്ടെത്താൻ അന്വഷണവും ആരംഭിച്ചു. സംഭവം അത്ര വേഗം വിടാനൊരുക്കമല്ല സ്മൃതി.
തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കൊമേഴ്സ് വിദ്യാർഥിനിയാണ് സ്മൃതി. തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ അധ്യക്ഷ കെ.കെ രജനിയുടെയും ഹേനകുമാറിന്റെയും മകളാണ് സ്മൃതി. ബിരുദ പഠനം കഴിഞ്ഞ സങ്കൽപാണ് സഹോദരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക