പൊലീസ് ഇന്ന് മുതൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽകരണത്തിലും ശ്രദ്ധിക്കാൻ തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സഹകരണം ഉറപ്പാക്കാനും ഡി.ജി.പിയുടെ നിർദ്ദേശം.
രോഗികളുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കാനും തീരുമാനം. കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകൾ ശക്തമായി തുടരാൻ തീരുമാനിച്ച പോലീസിന്റെ അവലോകന യോഗത്തിൽ പ്രത്യേക പദ്ധതികളും തയാറാക്കി. നിയന്ത്രണവും ബോധവൽകരണവും ഒരു പോലെ നടത്താനാണ് തീരുമാനം.
അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. മലപ്പുറത്ത് ഐ.ജി അശോക് യാദവിനും ഡി.ഐ.ജി കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് ഐ.ജി മാരായ ശ്രീജിത്ത് , ഹർഷിത അട്ടല്ലൂരി എന്നിവർക്കും ആലപ്പുഴയിൽ ഡി.ഐ.ജി കാളി രാജ് മഹേഷ് കുമാറിനും പ്രത്യെക ചുമതല നൽകി.
സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവ നടപ്പിലാക്കും. സമ്പർക്ക പട്ടിക തയാറാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സഹകരണം തേടാനും നിർദേശമുണ്ട്.
രോഗികളുടെ ഫൊൺ കോൾ വിവരങ്ങൾ ശേഖരിച്ച് അവർ സഞ്ചരിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞുമായിരിക്കും സമ്പർക്ക പട്ടിക തയാറാക്കുന്നത്. പ്രാദേശിക എതിർപ്പുകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ സഹകരണത്തോടെയുളള നിരീക്ഷണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പോലീസിനെ വിനിയോഗിക്കും. ബോധവൽകരണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക