ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലേക്ക് പിഎസ്ജി എത്തുന്നു എന്ന് ഉറപ്പാക്കിയായിരുന്നു അറ്റലാന്റക്കെതിരായ നെയ്മറുടെ കളി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കാനുള്ള സുവര്‍ണാവസരം നെയ്മര്‍ നഷ്ടപ്പെടുത്തിയെങ്കിലും, അവസാന നിമിഷം പിറന്ന രണ്ട് ഗോളുകളിലും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു.
1995ന് ശേഷം ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് പിഎസ്ജിയെ കടത്തിയ പ്രകടനത്തിലൂടെ മെസിയുടെ റെക്കോര്‍ഡിനൊപ്പവും നെയ്മര്‍ ഇവിടെയെത്തി. ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രിബിളുകള്‍ എന്ന റെക്കോര്‍ഡ് ആണ് മെസിയുമായി നെയ്മര്‍ ഇപ്പോള്‍ പങ്കിടുന്നത്.
അറ്റലാന്റക്കെതിരെ 16 ഡ്രിബിളുകളാണ് നെയ്മറില് നിന്ന് വന്നത്. ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 16 ഡ്രിബിളുകള്‍ ഇതിന് മുന്‍പ് വന്നത് മെസിയുടേയും ജാവിയര്‍ സനെറ്റിയുടേയും കാലുകളില്‍ നിന്ന് മാത്രം. 2008ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്ററിനെതിരെയാണ് മെസി 16 ഡ്രിബിളുകളുമായി കളം നിറഞ്ഞത്.
കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴും നെയ്മര്‍ക്കും പിഎസ്ജിക്കും ഓര്‍ക്കാനിഷ്ടപ്പെടാത്ത രാത്രിയാവും അതെന്നാണ് തോന്നിച്ചത്. 27ാം മിനിറ്റില്‍ മരിയോ പസലിച്ചിലൂടെ സിരി എയിലെ മൂന്നാം സ്ഥാനക്കാര്‍ വല കുലുക്കി. മികവ് കാണിച്ചിട്ടും ഗോള്‍ വല കുലുക്കാന്‍ നെയ്മര്ക്കാവാതെ വന്നു. ആദ്യ 45 മിനിറ്റില്‍ രണ്ട് അവസരങ്ങളാണ് നെയ്മര്‍ നഷ്ടപ്പെടുത്തിയത്.
അവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും പഴുതുകള്‍ കണ്ടെത്തി കൊണ്ടിരുന്ന നെയ്മര്‍ 90ാം മിനിറ്റില്‍ മാര്ക്കീഞ്ഞോസിന് വല കുലുക്കാന്‍ പാകത്തില്‍ പന്ത് എത്തിച്ചു. ഇഞ്ചുറി ടൈമില്‍ തൊട്ടുപിന്നാലെ എംബാപ്പെക്കൊപ്പം അറ്റലാന്റ ബോക്സില്‍ മുന്നേറിയ നെയ്മര്‍ മോപ്പിങ്ങിലൂടേയും ഗോള്‍ ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക