രാജ്യത്തിന് പുറത്ത് നീറ്റ് പരീക്ഷയ്ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കില്ലെന്ന് സിബിഎസ്ഇ. നീറ്റ് പരീക്ഷ ഒരു സമയത്ത് ഒരേ ദിവസം മാത്രമേ നടത്താനാകൂ. പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങുക പ്രായോഗികമല്ല. ഇതുമായി ബന്ധപ്പെട്ട് സിബിഎസ്ഇ തങ്ങളുടെ വിശദീകരണം സുപ്രീംകോടതിയെ അറിയിച്ചു..
റെക്കോർഡിട്ട് നരേന്ദ്ര മോദി…! ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി
അതേസമയം ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടത്താനായുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം പുറത്തിറക്കിയിട്ടുണ്ട്. ദോഹ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പരീക്ഷയെഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണത്തിലുള്ളവര്‍ക്കും ഹോട്ട്സ്പോട്ട്, കണ്ടെയിന്മെന്റ് സോണുകളിൽ നിന്നുമുള്ളവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികള്‍ ഒരുക്കണം തുടങ്ങി നിർദേശങ്ങളെല്ലാം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക